ക്ഷേത്ര ഐതിഹ്യം

എട്ട് നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കപ്പെടുന്ന ഏഴംകുളം ദേവി ക്ഷേത്രത്തെ കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഐതിഹ്യം തലമുറകളിലൂടെ കൈമാറുന്നു. പറക്കോട് അവറുവേലിൽ കുഴിവേലിൽ കുടുംബത്തിലെ ഒരു സ്ത്രി ഭർതൃ സമേതയായി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയി. ക്ഷേത്രനടയിൽ തൊഴുതു മടങ്ങുമ്പോൾ ഭർത്താവിനെ കാണാനില്ല. അശരണയായ സ്ത്രി മനംനൊന്ത് പ്രാർഥിച്ചു. അപ്പോൾ തേജസ്വനിയായ ഒരു വ്യദ്ധ അടുത്തു ചെന്ന് സ്വാന്തനപെടുത്തി. മാത്രമല്ല മടക്കയാത്രയിൽ വൃദ്ധ തുണയായി ഒപ്പം പോരുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അവർ ഏഴംകുളത്ത് വഴിയോരത്തെ പാടത്തിന്റെ കരയ്ക്ക് തെല്ലുനേരം വിശ്രമിച്ചതിനു ശേഷം പടിഞ്ഞാരെകരയിലെ കുടംബവീട്ടിലേക്ക് പോയി . കുടുംബത്തിന്റെ പടിപ്പുര കടന്നതോടെ വൃദ്ധയെ കാണാതായി. നാടായ നാടൊക്കെ തിരഞ്ഞിട്ടും വൃദ്ധയെ കണ്ടെത്താനായില്ല. ആ വൃദ്ധ സാക്ഷാൽ കൊടുംങ്ങല്ലൂർ ഭഗവതി ആണെന്നു പിന്നീട് ദേവപ്രശ്നത്തിൽ തെളിഞ്ഞു വ്യദ്ധയും സത്രിയും ഇളവറ്റ സ്ഥലത്ത് അവറുവേലിൽ കുഴിവേലിൽ കുടുബക്കാർ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തി.